Skip to main content

ഇന്ത്യയെയും മോദിയെയും ചാക്കിലാക്കാനോ ഈ ജീപ്പ്?

GAL MOBILE JEEP
GAL MOBILE JEEP
മതേതര ഇന്ത്യയുടെ സ്വപ്‌നങ്ങളെ തല്ലിക്കെടുത്തി ഇസ്രായേല്‍ സന്ദര്‍ശിച്ച ആദ്യ പ്രധാനമന്ത്രിയായി മാറിയ നരേന്ദ്ര മോദി മാറിയതോടെ സുശക്തമായി ആരംഭിച്ച ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇന്ത്യയിലേക്കു സന്ദര്‍ശനത്തിനായി വരാനിരിക്കുകയാണ്. 2017 ജൂലൈയില്‍ നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോള്‍ മെഡിറ്റേറിയന്‍ കടലില്‍ സവാരി ചെയ്യാന്‍ വേണ്ടി അദ്ധേഹം ഉപയോഗിക്കുകയും തന്റെ ഇഷ്ടം അറിയിക്കുകയും ചെയ്ത ജീപ്പുമായാണ് അദ്ധേഹം ഇന്ത്യയിലേക്കു വരുന്നത്. കടല്‍ വെള്ളം ശുദ്ധീകരിക്കാനും അതിലെ ലവണാംശം കളയാനുമുള്ള അത്യാധുനിക സംവിധാനത്തോട് കൂടിയുള്ള എഴുപതു ലക്ഷത്തോളം വില വരുന്ന GAL MOBILE JEEP ഇന്ത്യയിലേക്കു കൊണ്ടു വരുന്നത് ഇന്ത്യയെയും നരേന്ദ്ര മോദിയെയും ചാക്കിട്ടു പിടിക്കാനാണെന്നത് മനസ്സിലാക്കാന്‍ കേവലയുക്തി മാത്രം മതി.
ദിവസവും 20,000 ലിറ്ററുകളോളം കടല്‍ വെള്ളം ശുദ്ധീകരിക്കാന്‍ ഇതു കൊണ്ടു കഴിയും എന്ന വിവരമടക്കം വന്‍ വാര്‍ത്തയാക്കി മോദി സ്വന്തം ബീബിവിനോട് (നെതന്യാഹു) ആവശ്യപ്പെട്ട കാര്യം സാധിപ്പിച്ചു നല്‍കാനുദ്ധേശിക്കുന്നതായി മുമ്പേ മാധ്യമങ്ങളെ അറിയിച്ചത് അതു കൊണ്ടു തന്നെയാണല്ലോ. കടുത്ത മുസ്‌ലിം വിരോധിക്കും 2002ലെ ഗുജറാത്ത് കൂട്ടക്കൊലയുടെ ഉത്തരവാദിയുമായ ഇന്ത്യന്‍ പ്രധാനമന്ത്രി ഫലസ്തീനെതിരെ തങ്ങള്‍ക്കു പിന്തുണ നല്‍കുമെന്ന നെതന്യാഹുവിന്റെ പ്രത്യാശ തന്നെയായിരിക്കണം ഈ സ്‌നേഹത്തിന്റെ കാരണം. അല്ലെങ്കിലും, സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി എന്തു നെറികേടും കാണിക്കാന്‍ മടിക്കാത്തവരാണല്ലോ ഇസ്രായേല്‍.
ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായപ്പോള്‍ ഇസ്രായേലിനെ സപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ നിലപാട് ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. ഒരേ സ്വഭാവത്തിനുടമകളാണ് മോദിയും നെതന്യാഹുവുമെങ്കിലും ഇന്ത്യയുടെ പാരമ്പര്യം നിശ്ലേഷം തള്ളിക്കളഞ്ഞ മോദിയുടെ നടപടികള്‍ അപഹാസ്യവും തിരുത്തപ്പെടേണ്ടതുമാണ്.

Comments

Popular posts from this blog

മാധ്യമങ്ങള്‍ ധര്‍മം മറക്കുന്നുവോ?

വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്, അല്ലെങ്കില്‍, നിര്‍വ്വഹിക്കേണ്ടത്. പക്ഷപാതിത്വമോ അന്ധമായ വിരോധമോ വിധേയത്വമോ പുലര്‍ത്താതെയും വളച്ചൊടിക്കാതെയും വാര്‍ത്തകളും ജനപ്രശ്‌നങ്ങളും അവതരിപ്പിക്കണം. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്. അതു കൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മുഖമുദ്ര ധാര്‍മികതയിലധിഷ്ഠിതമായ ജനക്ഷേമമായിരിക്കണം. നീതിനിഷേധത്തിനും അന്യായ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ബാദ്ധ്യസ്ഥരാണ്. വര്‍ത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന, നടന്ന നിരവധി സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളീയ മാധ്യമങ്ങള്‍, വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അത്യാധുനിക യുഗത്തിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ചുള്ള മറുപടികള...

സ്വാതന്ത്ര്യത്തിന് ഇനിയും കാത്തിരിക്കണം

സ്വാതന്ത്ര്യം ചര്‍ച്ചകളില്‍ നിന്നൊഴിയുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. വ്യക്തി സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി സ്വാതന്ത്ര്യം നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിനു വിരുദ്ധമായി, ഇന്ത്യയില്‍ നിലവിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ വിവേചനപരവും അക്രമപരവുമാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരട്ടനീതിയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിഭജിതമായ 'സ്വാതന്ത്ര്യം'. ഒരു വിഭാഗം അമിത സ്വാതന്ത്ര്യത്തിന്റെ ആനന്ദം നുണഞ്ഞ് ആര്‍മാദിക്കുമ്പോള്‍ തന്നെ, പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധികളായി കിടക്കുന്ന മറ്റൊരു വിഭാഗം സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു കഴിയുന്ന ആശ്ചര്യകരമായ അവസ്ഥ. ആരെയും എതിര്‍ക്കാനും എന്തും വെച്ചു വിളമ്പാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും അതേ സമയം തന്നെ, വ്യക്തിഹത്യയും അപകീര്‍ത്തിയും സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈരുദ്ധ്യ സംഗമം അസംഭവ്യമാണെന്ന യാഥാ...

മിശ്രയുടെ വിരമിക്കലും വിരാമമില്ലാത്ത ചര്‍ച്ചകളും

                 ഇന്ത്യയിലെ സുപ്രധാന ഭരണഘടനാ പദവികള്‍ വഹിക്കുന്നവരില്‍ ഏറ്റവും കുറഞ്ഞ കാലം ഭരിക്കാനുള്ള അവസരം ലഭിക്കുന്നത് ഒരു പക്ഷേ പരമോന്നത നീതിപീഠത്തിന്റെ മുഖ്യന്യായാധിപനായിരിക്കും. മറ്റു ഭരണഘടനാ പദവികള്‍ വഹിച്ചവരില്‍ നിന്നും വ്യത്യസ്തമായി , നാല്‍പ്പത്തിയഞ്ച് ചീഫ് ജസ്റ്റിസുമാരാണ് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ നിന്നും വിരമിച്ചത്. അതുകൊണ്ടു തന്നെ , ഇതു വരെ കഴിഞ്ഞു പോയ എല്ലാ ചീഫ് ജസ്റ്റിസുമാരും ഏറെക്കുറെ ആരോപണങ്ങള്‍ക്ക് ഇടം നല്‍കാതെയും കോലാഹലങ്ങളില്ലാതെയും തങ്ങളുടെ ചെറിയ കാലാവധി പൂര്‍ത്തീകരിച്ചവരായിരുന്നു. എന്നാല്‍ , ഇവരില്‍ നിന്നെല്ലാം വിഭിന്നമായി , ഒരുപാട് കോലാഹലങ്ങള്‍ക്കിട നല്‍കുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അവിശ്വാസ പ്രമേയത്തിനു വിധേയനാകുന്ന ചീഫ് ജസ്റ്റിസെന്ന ദുഷ്‌ക്കീര്‍ത്തി കരസ്ഥമാക്കുകയും ചെയ്തു കൊണ്ടാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ഇന്ത്യയുടെ പരമാധികാര നീതിപീഠത്തിന്റെ പടികളിറങ്ങിയത്. സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ നാലു സീനിയര്‍ ജഡ്ജിമാര്‍ അദ്ദ...