Skip to main content

Posts

Showing posts from 2017

എംടിയുടെ വിവാദ പരാമര്‍ശം: യാഥാര്‍ത്ഥ്യമെന്ത്?

മലയാള സാഹിത്യത്തിലെ കുലപതികളിലൊരാളായിരിക്കാം എംടി വാസുദേവന്‍ നായര്‍. പക്ഷേ, എന്തു പറഞ്ഞാലും അദ്ധേഹം നടത്തിയെന്നു പറയുന്ന പരാമര്‍ശം തീര്‍ത്തും മതേതര വിരുദ്ധവും ഭാരതത്തിന്റെ പാരമ്പര്യത്തിനോട് നിരക്കാത്തതുമാണെന്നതില്‍ സംശയമില്ല.                                 "ഈ കുട്ടികള്‍ എങ്ങാനും ഭാവിയില്‍ തീവ്രവാദികളായി വന്നാല്‍ ഞാന്‍ എന്തുചെയ്യും? ഇനി സ്വര്‍ഗത്തില്‍ വച്ച് കാണാം എന്നു പറഞ്ഞല്ലേ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത്?" എന്നതായിരുന്നു അദ്ധേഹത്തിന്റെ പരാമര്‍ശമായി ആരോപിക്കപ്പെട്ടത്. തുടര്‍ന്ന്, 'ഇങ്ങനെ ഒരു ക്യാമ്പില്‍ പങ്കെടുക്കുന്ന ആരെങ്കിലും തീവ്രവാദ പ്രവര്‍ത്തനം നടത്തിയാല്‍ ഒപ്പിട്ട തന്നെയും അതു ബാധിക്കില്ലേ?' എന്ന് ചോദിച്ചതായി അദ്ധേഹം തന്നെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. എന്നാല്‍, ആരോപിക്കപ്പെട്ടതു പോലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശമായല്ല താന്‍ അതു പറഞ്ഞെന്നും അദ്ധേഹം വ്യക്തമാക്കി. എംടി വാസുദേവന്‍ നായര്‍ മതേതര ഇന്ത്യയുടെ പ്രതീകമാണെന്ന് പറഞ്ഞു കൊണ്ട് അദ്ധേഹത്തിന് പിന്തുണയര്‍പ്പിച്ച് ശിഹാബു...

Are you an Anti-Indian or not?

Are you an Anti-Indian or not? ഇന്ത്യ തിരിച്ചറിയേണ്ടത്... ഇന്ത്യ നമ്മുടെ സ്വപ്നം ഇന്ത്യയെ പിന്തുണക്കൂ... ജനാധിപത്യത്തെ രക്ഷിക്കൂ... Support INDIA, Not Anti-INDIA

ഭേദഗതികളും വെളിപ്പെടുത്തലുകളും മോദിയുടെ കുറ്റസമ്മതം

സർക്കാർ നടത്തിയ നോട്ട് നിരോധനത്തിന്റെയും ജിഎസ്ടി ഏകീകൃത നികുതി സംവിധാനത്തിൻറെയും 'ഗുണ ഗണങ്ങള്‍' വിശദീകരിച്ചു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രഭാഷണം നടത്തുകയുണ്ടായി. താത്ക്കാലിക തിരിച്ചടികള്‍ മാത്രമാണ് രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നതെന്നും വൈകാതെ രാജ്യത്തിന്റെ സാമ്പത്തിക മേഖല പുരോഗതിയിലേക്കു തിരിച്ചു കയറുമെന്നുമുള്ള ആശ്വാസ വാചകങ്ങള്‍ അദ്ധേഹം ഉരുവിട്ടു. ബിജെപിയിലെ മുന്‍ ധനമന്ത്രി അടക്കമുള്ള നേതാക്കളും സാമ്പത്തിക വിദഗ്ദ്ധരുമുള്‍പ്പെടെ നിരവധിയാളുകള്‍ സാമ്പത്തിക രംഗത്തെ പുതിയ 'നടപടികളെ' വിമര്‍ശിച്ച് രംഗത്തെത്തിയതോടെ പ്രതിരോധത്തിലായ പ്രധാനമന്ത്രിക്ക് മറ്റൊന്നും പറയാനില്ലല്ലോ. എന്നാല്‍, അദ്ധേഹത്തിന്റെ വാക്കുകള്‍ ഒരു കുറ്റസമ്മതമായിരുന്നു, തങ്ങള്‍ക്കു തെറ്റുപറ്റിയെന്ന പരസ്യമായ കുറ്റസമ്മതം. ജിഎസ്ടിയും നോട്ട് നിരോധനവും കൃത്യമായ ധാരണകളോടെ ആസൂത്രിതമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ആ വാക്കുകളുടെ ധ്വനിയെന്ന് മനസ്സിലാക്കാന്‍ ചിന്തിച്ച് തല പുണ്ണാക്കേണ്ടതില്ല.    വിമര്‍ശനങ്ങള്‍ ശക്തി പ്രാപിച്ചു കൊണ്ടേയിരിക്കുന്നു എന്നും ഇനിയും നിഷ്‌ക്രിയരായി തുടരാന്‍ കഴിയില്ല ...

മോദി ഭരണം: ചില യാഥാര്‍ത്ഥ്യങ്ങള്‍

        കേന്ദ്രഭരണം ഏറ്റെടുത്തതിനു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ ഒരു പദ്ധതിയും രാജ്യപുരോഗതി എന്ന ലക്ഷ്യത്തിലായിരുന്നില്ല. തന്റെ ജനപിന്തുണ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു. അധികാരം തന്റെ കൈകളില്‍ ഭദ്രമായിരിക്കണം എന്ന സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടിയാണ് നോട്ട് നിരോധനം മുതല്‍ കേരളത്തിലെ ജനരക്ഷാ യാത്ര വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. തന്റെ ഭരണത്തിന് പെട്ടെന്നൊന്നും അന്ത്യമുണ്ടാകരുതെന്ന അതിമോഹമാണ് നോട്ടു നിരോധനം എന്ന സാഹസത്തിലേക്ക് മോദിയെ എടുത്തു ചാടച്ചത്. പാവപ്പെട്ടവര്‍ക്കു വേണ്ടി നിലകൊള്ളുന്ന മഹാനാണ് മോദി എന്ന് സ്ഥാപിക്കാന്‍ വേണ്ടി മാത്രമായിരുന്നു ഇത്. കള്ളപ്പണ വേട്ട എന്ന ആശയം സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ ഒരളവോളം സഹായിച്ചിരുന്നു എന്നു തന്നെ സാരം.         ജിഎസ്ടി എന്ന ഒറ്റ നികുതി നയം യാതൊരു മുന്നൊരുക്കവുമില്ലാതെ പ്രഖ്യാപിച്ചതും ജനങ്ങളുടെ സര്‍ക്കാര്‍ എന്ന പ്രതിച്ഛായ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ്. മേല്‍പ്പറഞ്ഞ രണ്ട് നീക്കങ്ങളും അതിസാഹസികമാണെന്...

പുതുവർഷം ആഗതമായപ്പോൾ

   ത്യാഗോജ്ജ്വലമായ ഹിജ്‌റയുടെ ഓര്‍മകള്‍ പുതുക്കിക്കൊണ്ട് മറ്റൊരു പുതുവര്‍ഷം കൂടി ആഗതമായിരിക്കുന്നു. അല്ലാഹുവിന്റെ ദീനില്‍ വിശ്വസിച്ചതിന്റെ പേരില്‍ പീഡനങ്ങളേറ്റു വാങ്ങിയ റസൂലും സ്വഹാബികളും ഹിജ്‌റ പോയപ്പോള്‍ മദീനയിലെ നിര്‍മല ഹൃദയര്‍ അവരെ സസ്‌നേഹം സ്വാഗതം ചെയ്തു. എന്നാല്‍, ഇസ്‌ലാമിന്റെ പേരില്‍ പീഡനങ്ങളും മര്‍ദ്ധനങ്ങളും സഹിച്ചു കൊണ്ട് പലായനം ചെയ്യുന്നവരെ സ്വീകരിക്കാന്‍ മടി കാണിക്കുന്ന മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് പുനരാലോചിക്കാനുള്ളതാകട്ടെ ഈ പുതുവര്‍ഷപ്പുലരി എന്നാശംസിക്കുന്നു.

ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ലേ സ്വാതന്ത്ര്യമെന്ന സ്വപ്നം?

സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിച്ച ഇന്ത്യന്‍ ജനത ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ സ്വാതന്ത്ര്യത്തിന്റെ എഴുപതു വര്‍ഷങ്ങള്‍ തന്നെയാണോ തങ്ങള്‍ ആഘോഷിച്ചത് എന്ന് സന്ദേഹിക്കേണ്ടി വന്നു. ഗൗരി ലങ്കേഷ് എന്ന ആധുനിക ഇന്ത്യയുടെ 'സ്വാതന്ത്ര്യ സമര പോരാളി' സ്വാതന്ത്ര്യ ധ്വംസകരുടെ കറുത്ത കരങ്ങളാല്‍ ജീവന്‍ വെടിഞ്ഞ സംഭവം ജനാധിപത്യ വിശ്വാസികള്‍ക്ക് താങ്ങാനാവാത്തതായിരുന്നു. ആ സമര്‍പ്പിത ജീവിതത്തിന്റെ നിര്‍ഭാഗ്യകരമായ ദാരുണാന്ത്യം ഭാരതത്തിന്റെ ചരിത്രത്തില്‍ മറ്റൊരു കറുത്ത പാട് കൂടി തുന്നിച്ചേത്തു. ഈയവസരത്തില്‍, യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യം നിലവിലുണ്ടോ എന്ന വസ്തുതാപരമായ വീക്ഷണം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. വിവിധ മേഖലകളില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സ്വതന്ത്രമായി ഇടപെടാന്‍ സാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അനല്‍പമായ പ്രസക്തിയുണ്ടല്ലോ. സ്വാതന്ത്ര്യ ലബ്ധി മുതല്‍ ഇതു വരെയുള്ള ഇന്ത്യയെ കൃത്യമായി അവലോകനം ചെയ്താല്‍ ഇന്ത്യ 'സ്വതന്ത്ര രാജ്യം' എന്ന സ്വപ്നം ഇനിയും സാക്ഷാത്ക്കരിച്ചിട്ടില്ല എന്ന വസ്തുത ബോധ്യമാകും. 2014ല്‍ മോദി സര്‍ക്കാര്‍ ഭരണമേറ്റെടുത്തതു മുതല്‍ ഇന്ത്യ അനുഭവ...

സെപ്‌റ്റംബര്‍ 21 - ഇന്ന്‌ ലോക സമാധാന ദിനം

സമാധാനമില്ലാത്ത മറ്റൊരു സമാധാന ദിനം കൂടി... സമാധാനത്തിന്‌ നോബേല്‍ സമ്മാനം കിട്ടിയ സൂചി എന്ന അവസരവാദി അധികാരം കിട്ടിയപ്പോള്‍ സമാധാനഹത്യക്കായി പോരാടിക്കൊണ്ട്‌ സ്വന്തം ഭാഗം ന്യായീകരിച്ചു കൊണ്ടിരിക്കുന്നു എന്നത്‌ അപലപനീയമാണ്‌. സമാധാനം ഇല്ലായ്‌മ ചെയ്‌ത്‌ രാഷ്ട്രങ്ങള്‍ക്കിടയില്‍ യുദ്ധങ്ങള്‍ക്കും ഉപരോധങ്ങള്‍ക്കും കളമൊരുക്കിക്കൊണ്ടിരിക്കുന്ന അമേരിക്കയെ പോലുള്ള രാഷ്ട്രങ്ങള്‍ ലോക സമാധാന ദിനത്തില്‍ നിന്ദ്യതയോടെ തലകുനിച്ച്‌ കുറ്റം സമ്മതിക്കണമെങ്കില്‍ മറ്റു രാഷ്ട്രങ്ങള്‍ ഇത്തരം രാഷ്ട്രങ്ങളുടെ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ്‌ പോരാട്ടങ്ങള്‍ നടത്തേണ്ടതുണ്ട്‌. ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങള്‍ സമാധാനമെന്തെന്നറിയാത്ത സാഹചര്യത്തിലേക്ക്‌ വഴുതി വീഴാനുള്ള കാരണവും ഇത്തരം രാഷ്ട്രങ്ങള്‍ ആഭ്യന്തര വിഷയങ്ങളില്‍ അവിഹിതമായി ഇടപെടുന്നതാണ്‌ എന്നു തിരിച്ചറിയേണ്ടതുണ്ട്‌. 

BUWAIHID DYNASTY

Introduction ·       Dynasty in Iran, related to Daylamids. ·       Ruling Period: 322-447 (Hijri) ·       They also ruled Baghdad, Kerman, Mosul, Hamadan, Thwabristhan, Persia...etc. ·       Founder: Ahmad Bin Buwaih (Muizzuddaula) ·       Languages: Persian (Official), Daylami, Arabic ·       Religions: Islam (Shiya, most of the people believed. Sunni, Mu'tazila Christianity, Zoroastrianism, Judaism also. Emergence Shuja'a Buwaihi, the commander of Daylamids who conquered many provinces and was appointed at many positions, had three sons. Ali, Hasan and Ahmad. Ali conquered Fars and started ruling there making Shiraz his capital and received the title of 'Imaduddaula' while his younger brother Hasan conquered and became the ruler of Jibal making Rayy capital and was known as 'Ruknuddaula'. The y...

TERRORIST ‘INNOCENTS’ AND INNOCENT ‘TERRORISTS’

   The cruel procedures and actions by various countries including powerful ones of the world arguing it as ‘the battle against the terrorism’ are being discussed whole the world as an endless problem. Discussions of what are the real reasons for the siege against Qatar by GCC Countries under Saudi Arabia haven’t completed yet. India and Pakistan who oppose each other as terrorists don’t stop the battles between them.    America, who examined the atomic bomb for first in the world at Hiroshima and Nagasaki -adding a black scar on the history of the world- , now argues that they are working hard against the terrorism. But, the question arises that who are the ultimate terrorists up to now. Is it America who started a new kind of terrorism in the world and just is continuing to attack others as they attacked innocent Afghan people with the most powerful weapons in the world other than nucleus-powered weapons or the other small countries or people who just oppose them...

ഭീകരവാദികളായ നിരപരാധികളും നിരപരാധികളായ ഭീകരവാദികളും

സുന്നി അഫ്കാറിൽ പ്രസിദ്ധീകരിച്ച ലേഖനം    ഭീകരതക്കെതിരായ പോരാട്ടമെന്ന് അവകാശപ്പെട്ടു കൊണ്ട് ലോകത്തെ വന്‍ ശക്തികളടക്കമുള്ള വിവിധ രാജ്യങ്ങള്‍ സ്വീകരിക്കുന്ന കടുത്ത നിലപാടുകള്‍ അനന്തമായ പ്രശ്‌നമായി ലോകത്താകമാനം ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജിസിസി രാജ്യങ്ങള്‍ ഖത്തറിനെതിരെ നടത്തുന്ന ഉപരോധത്തിനു പിന്നിലുള്ള യഥാര്‍ത്ഥ കാരണമെന്താണെന്ന ചര്‍ച്ച ഇനിയും പൂര്‍ണമായിട്ടില്ല. ഭീകരപ്രവര്‍ത്തനത്തിന് കൂട്ട് നില്‍ക്കുന്നു എന്ന് പരസ്പരം ആരോപിക്കുന്ന ഇന്ത്യയും പാകിസ്താനും അതിര്‍ത്തി യുദ്ധങ്ങള്‍ ചെറിയ തോതിലെങ്കിലും നടത്തിക്കൊണ്ടിരിക്കുന്നു. അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ബദ്ധവൈരികളായി തുടരുന്ന ചൈനയും ഇന്ത്യയും ഭീകരരെയെന്ന പോലെയാണ് പരസ്പരം വീക്ഷിക്കുന്നത്. ഇന്നും ലോക പോലീസ് ചമയുന്ന അമേരിക്ക ജപ്പാനില്‍ അണുബോംബ് വര്‍ഷിച്ചതിന്റെ 72 ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഭീകരവാദത്തെക്കുറിച്ചും സമാനാന്തരീക്ഷത്തില്‍ ലോകത്ത് നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയേറുന്നുണ്ട്. ലോകത്താദ്യമായി ആറ്റംബോംബ് പരീക്ഷിച്ച അമേരിക്ക തന്നെയാണ് നിലവില്‍ ലോകത്...

ലോകം നിയന്ത്രിക്കുന്നത് ആര്? (ദേശാഭിമാനിയിലെ ലേഖനത്തിനു മറുപടി)

ദേശാഭിമാനിയിൽ സാബു ജോസ് എഴുതിയ എഴുതിയ ' സൈബോര്‍ഗുകള്‍ നാടുവാണിടും കാലം ' എന്ന ലേഖനത്തിനു മറുപടി     ദേശാഭിമാനി വാരിക  (2017 മാര്‍ച്ച് 12)യില്‍ സാബുജോസ് എഴുതിയ 'സൈബോര്‍ഗുകള്‍ നാടുവാണിടും കാലം' എന്ന ലേഖത്തില്‍ വന്ന അസംബന്ധങ്ങളും അവയുടെ യാഥാര്‍ത്ഥ്യങ്ങളും ചൂണ്ടിക്കാട്ടുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ശാസ്ത്രീയ പുരോഗതികളെ സംബന്ധിച്ചുള്ള ലേഖനമായിരിക്കും എന്ന മുന്‍വിധിയോടെ വായന ആരംഭിച്ചുവെങ്കിലും ആദ്യ വാക്യം മുതല്‍ തുടങ്ങുന്ന വിഡ്ഢിത്തങ്ങളുടെ പരമ്പര വായന തുടങ്ങുന്നതോടെ 'ബഹുവേഗം പുരോഗമിക്കുന്നു' എന്നു കണ്ടെത്തി. അതോടെ വായനയുടെ രൂപവും മാറി. വിഡ്ഢിത്തങ്ങള്‍ പൊട്ടിച്ചിരിക്കാനുള്ള വക കൂടി നല്‍കിയതോടെ 'ഭൂരിപക്ഷം ആളുകളെ'യും വിഡ്ഢികളാക്കാനുള്ള ലേഖകന്റെ കുത്സിത ശ്രമം ചെറുക്കേണ്ടതിന്റെ ആവശ്യകത ബോധ്യമായി. 'ഭൂമിയിലെ ജീവവര്‍ഗങ്ങളുടെ ഉല്‍പ്പത്തി ജീവപരിണാമം വഴിയാണ് സംഭവിച്ചത് എന്നാണ് ശാസ്ത്രം പഠ...