കേന്ദ്രഭരണം ഏറ്റെടുത്തതിനു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ ഒരു പദ്ധതിയും രാജ്യപുരോഗതി എന്ന ലക്ഷ്യത്തിലായിരുന്നില്ല. തന്റെ ജനപിന്തുണ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു. അധികാരം തന്റെ കൈകളില്‍ ഭദ്രമായിരിക്കണം എന്ന സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടിയാണ് നോട്ട് നിരോധനം മുതല്‍ കേരളത്തിലെ ജനരക്ഷാ യാത്ര വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. തന്റെ ഭരണത്തിന് പെട്ടെന്നൊന്നും അന്ത്യമുണ്ടാകരുതെന്ന അതിമോഹമാണ് നോട്ടു നിരോധനം എന്ന സാഹസത്തിലേക്ക് മോദിയെ എടുത്തു ചാടച്ചത്. പാവപ്പെട്ടവര്‍ക്കു വേണ്ടി നിലകൊള്ളുന്ന മഹാനാണ് മോദി എന്ന് സ്ഥാപിക്കാന്‍ വേണ്ടി മാത്രമായിരുന്നു ഇത്. കള്ളപ്പണ വേട്ട എന്ന ആശയം സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ ഒരളവോളം സഹായിച്ചിരുന്നു എന്നു തന്നെ സാരം.
ജിഎസ്ടി എന്ന ഒറ്റ നികുതി നയം യാതൊരു മുന്നൊരുക്കവുമില്ലാതെ പ്രഖ്യാപിച്ചതും ജനങ്ങളുടെ സര്‍ക്കാര്‍ എന്ന പ്രതിച്ഛായ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ്. മേല്‍പ്പറഞ്ഞ രണ്ട് നീക്കങ്ങളും അതിസാഹസികമാണെന്ന് പ്രതിപക്ഷവും സാമ്പത്തിക വിദഗ്ദ്ധരും ആവര്‍ത്തിച്ച് വ്യക്തമാക്കിയപ്പോഴും അതെല്ലാം തള്ളിക്കളഞ്ഞ പ്രധാനമന്ത്രിക്ക് അവസാനം സമ്മതിക്കേണ്ടി വന്നു, തങ്ങള്‍ക്കു തെറ്റു പറ്റിയെന്ന്. ഫലത്തില്‍, ജനങ്ങള്‍ ഒരുപാട് കാലം ക്യൂ നിന്നതും ഇന്നു മുതല്‍ എല്ലാറ്റിനും വില കുറയും എന്ന് പ്രതീക്ഷിച്ച് ആഴ്ച്ചകളോളം കാത്തു നിന്നതുമെല്ലാം വെറുതെയാണെന്ന് സമ്മതിച്ചിരിക്കുകയാണ്. തളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്‌രംഗം വന്‍ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ഇന്ത്യ നടന്നു നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടിക്കൊണ്ടിരിക്കുന്നത്.
ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. കേന്ദ്രവിഹിതത്തില്‍ നിന്നും തങ്ങള്‍ക്കു ലഭിക്കേണ്ട ആനുകൂല്ല്യങ്ങള്‍ പോലും നല്‍കാതെ കാര്‍ഷിക മേഖലയെ കൈയ്യൊഴിയുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ അവര്‍ നടത്തുന്ന സമരങ്ങള്‍ക്കു മീഡിയ കവറേജ് ലഭിക്കുന്നില്ല എന്നേയുള്ളൂ. അതിന് മാധ്യമ ശ്രദ്ധ നേടാന്‍ കഴിഞ്ഞില്ല എന്നതും ഭരണനിയന്ത്രകരുടെ ഇടപെടലിലേക്കാണ് സൂചനകള്‍ നല്‍കുന്നത്.
ജനങ്ങളെ ഇത്രയും ദുരിതങ്ങളിലാഴ്ത്തുകയും അതോടൊപ്പം ജനകീയത നടിക്കുകയും ചെയ്യുമ്പോഴും പലരും തങ്ങളുടെ ഇത്തരം കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന ബോധം വന്നപ്പോള്‍ വീണ്ടും വര്‍ഗ്ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള വ്യര്‍ത്ഥ ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ വര്‍ഗ്ഗീയവത്ക്കരണ ലക്ഷ്യത്തോടെയുള്ള ജനരക്ഷാ യാത്ര അടക്കമുള്ള പദ്ധതികളുമായി മോദിയും അമിത് ഷായും രംഗത്തെത്തുന്നത്. ഹിന്ദുത്വത്തിന്റെ സംരക്ഷകരായി സ്വയം വിശേഷിപ്പിച്ച് അധമ മാര്‍ഗ്ഗങ്ങളിലൂടെ ഭരണം പിടിച്ചെടുത്തു എന്നതു കൊണ്ടും അതിനു വേണ്ടി ഹിന്ദുത്വ വേഷം അണിഞ്ഞു എന്നതു കൊണ്ടും മോദി യഥാര്‍ത്ഥ ഹിന്ദുവാണെന്ന് തെറ്റിദ്ധരിച്ച് മോദിയെ പിന്തുണക്കുന്ന ജനങ്ങള്‍ക്ക് മോദിയുടെ ആസൂത്രണങ്ങളുടെ ഗതി മനസ്സിലാകാതിരുന്നത് വീണ്ടും മുതലെടുക്കുവാനും അതുവഴി കേരളം പിടിച്ചടക്കാനുമാണ് അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്തെ ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസങ്ങളെ ചൂഷണം ചെയ്യുന്നു എന്നല്ലാതെ മറ്റെന്താണ് മോദി ചെയ്യുന്നത്? മുസ്‌ലിംകളെ അക്രമിക്കുന്നതിന് പിന്തുണ നല്‍കുന്നതും നേതൃത്വം നല്‍കുന്നത് പോലും ഇതിനു വേണ്ടി മാത്രമാണെന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും ഇന്ത്യന്‍ ജനത മനസ്സിലാക്കേണ്ടതുണ്ട്.
ജിഎസ്ടി എന്ന ഒറ്റ നികുതി നയം യാതൊരു മുന്നൊരുക്കവുമില്ലാതെ പ്രഖ്യാപിച്ചതും ജനങ്ങളുടെ സര്‍ക്കാര്‍ എന്ന പ്രതിച്ഛായ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ്. മേല്‍പ്പറഞ്ഞ രണ്ട് നീക്കങ്ങളും അതിസാഹസികമാണെന്ന് പ്രതിപക്ഷവും സാമ്പത്തിക വിദഗ്ദ്ധരും ആവര്‍ത്തിച്ച് വ്യക്തമാക്കിയപ്പോഴും അതെല്ലാം തള്ളിക്കളഞ്ഞ പ്രധാനമന്ത്രിക്ക് അവസാനം സമ്മതിക്കേണ്ടി വന്നു, തങ്ങള്‍ക്കു തെറ്റു പറ്റിയെന്ന്. ഫലത്തില്‍, ജനങ്ങള്‍ ഒരുപാട് കാലം ക്യൂ നിന്നതും ഇന്നു മുതല്‍ എല്ലാറ്റിനും വില കുറയും എന്ന് പ്രതീക്ഷിച്ച് ആഴ്ച്ചകളോളം കാത്തു നിന്നതുമെല്ലാം വെറുതെയാണെന്ന് സമ്മതിച്ചിരിക്കുകയാണ്. തളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്‌രംഗം വന്‍ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ഇന്ത്യ നടന്നു നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടിക്കൊണ്ടിരിക്കുന്നത്.
ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. കേന്ദ്രവിഹിതത്തില്‍ നിന്നും തങ്ങള്‍ക്കു ലഭിക്കേണ്ട ആനുകൂല്ല്യങ്ങള്‍ പോലും നല്‍കാതെ കാര്‍ഷിക മേഖലയെ കൈയ്യൊഴിയുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ അവര്‍ നടത്തുന്ന സമരങ്ങള്‍ക്കു മീഡിയ കവറേജ് ലഭിക്കുന്നില്ല എന്നേയുള്ളൂ. അതിന് മാധ്യമ ശ്രദ്ധ നേടാന്‍ കഴിഞ്ഞില്ല എന്നതും ഭരണനിയന്ത്രകരുടെ ഇടപെടലിലേക്കാണ് സൂചനകള്‍ നല്‍കുന്നത്.
ജനങ്ങളെ ഇത്രയും ദുരിതങ്ങളിലാഴ്ത്തുകയും അതോടൊപ്പം ജനകീയത നടിക്കുകയും ചെയ്യുമ്പോഴും പലരും തങ്ങളുടെ ഇത്തരം കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന ബോധം വന്നപ്പോള്‍ വീണ്ടും വര്‍ഗ്ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള വ്യര്‍ത്ഥ ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ വര്‍ഗ്ഗീയവത്ക്കരണ ലക്ഷ്യത്തോടെയുള്ള ജനരക്ഷാ യാത്ര അടക്കമുള്ള പദ്ധതികളുമായി മോദിയും അമിത് ഷായും രംഗത്തെത്തുന്നത്. ഹിന്ദുത്വത്തിന്റെ സംരക്ഷകരായി സ്വയം വിശേഷിപ്പിച്ച് അധമ മാര്‍ഗ്ഗങ്ങളിലൂടെ ഭരണം പിടിച്ചെടുത്തു എന്നതു കൊണ്ടും അതിനു വേണ്ടി ഹിന്ദുത്വ വേഷം അണിഞ്ഞു എന്നതു കൊണ്ടും മോദി യഥാര്‍ത്ഥ ഹിന്ദുവാണെന്ന് തെറ്റിദ്ധരിച്ച് മോദിയെ പിന്തുണക്കുന്ന ജനങ്ങള്‍ക്ക് മോദിയുടെ ആസൂത്രണങ്ങളുടെ ഗതി മനസ്സിലാകാതിരുന്നത് വീണ്ടും മുതലെടുക്കുവാനും അതുവഴി കേരളം പിടിച്ചടക്കാനുമാണ് അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്തെ ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസങ്ങളെ ചൂഷണം ചെയ്യുന്നു എന്നല്ലാതെ മറ്റെന്താണ് മോദി ചെയ്യുന്നത്? മുസ്‌ലിംകളെ അക്രമിക്കുന്നതിന് പിന്തുണ നല്‍കുന്നതും നേതൃത്വം നല്‍കുന്നത് പോലും ഇതിനു വേണ്ടി മാത്രമാണെന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും ഇന്ത്യന്‍ ജനത മനസ്സിലാക്കേണ്ടതുണ്ട്.
Comments
Post a Comment