Skip to main content

Posts

Showing posts from January, 2018

ആധുനിക ലോകം സോഷ്യല്‍ മീഡിയയ്‌ക്കൊപ്പം നീന്തുമ്പോള്‍

അനന്തമായ, ചെന്നു ചേരാനിടമില്ലാത്ത ഒരു പ്രവാഹമാണ് സോഷ്യല്‍ മീഡിയ, ഒഴുക്കിനെതിരെ നീന്തുന്നവര്‍ ഒഴുക്കില്‍ പെട്ട് പരാജിതരായി വെള്ളം കുടിച്ചു പോകുന്ന മഹാപ്രവാഹം. അതിലേക്കിറങ്ങി നീന്തിത്തുടങ്ങിയവര്‍ കരകാണുക അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായിരിക്കും. സര്‍വ്വ വശങ്ങളിലേക്കും നീന്തി വശം കെട്ട് അവര്‍ അവസാനം വേര്‍പ്പെടുത്താനാവാത്ത വിധം അതില്‍ ലയിച്ചു പോകുന്നു. സോഷ്യല്‍ മീഡിയയ്‌ക്കൊപ്പം നീന്തുമ്പോള്‍, അനേകായിരം കാഴ്ച്ചകളുടെയും അനുഭവങ്ങളുടെയും ജലധാരകള്‍ കണ്ട് മനം കുളിരണിയും. വിവാദങ്ങളുടെ, അപകീര്‍ത്തി പ്രചാരണങ്ങളുടെ, അസത്യങ്ങളുടെ മാലിന്യക്കൂമ്പാരങ്ങളൊരുക്കുന്ന ദുര്‍ഗന്ധത്തിന്റെ വിരസക്കൂട്ടുകള്‍ നാസിക മണ്ഡലങ്ങളില്‍ ഇരച്ചു കയറും. ഫേക്ക് ന്യൂസുകളുടെയും ഇന്‍ക്ലൂസീവുകളുടെയും അടിയൊഴുക്കുകളില്‍ ലോകം കീഴ്‌മേല്‍ മറിഞ്ഞു കൊണ്ടിരിക്കുന്നത് അനുഭവിച്ചറിയും. വ്യക്തിഹത്യകളുടെയും വൈരാഗ്യങ്ങളുടെയും കുപ്പിച്ചില്ലുകളെ വാ തൊടാതെ അകത്താക്കാന്‍ പഠിക്കും. വ്യക്തി പ്രഭാവത്തിന്റെ ബലൂണുകള്‍ ഊതി വീര്‍പ്പിക്കാന്‍ പരിശീലനം ലഭിക്കും. അപരിചിത വിഷയങ്ങളില്‍ പോലും നിര്‍ലോഭം അഭിപ്രായങ്ങള്‍ പുറത്തു വിടുന്ന യാന്ത്രികതയിലേക്കു...

ഇന്ത്യയെയും മോദിയെയും ചാക്കിലാക്കാനോ ഈ ജീപ്പ്?

GAL MOBILE JEEP മതേതര ഇന്ത്യയുടെ സ്വപ്‌നങ്ങളെ തല്ലിക്കെടുത്തി ഇസ്രായേല്‍ സന്ദര്‍ശിച്ച ആദ്യ പ്രധാനമന്ത്രിയായി മാറിയ നരേന്ദ്ര മോദി മാറിയതോടെ സുശക്തമായി ആരംഭിച്ച ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇന്ത്യയിലേക്കു സന്ദര്‍ശനത്തിനായി വരാനിരിക്കുകയാണ്. 2017 ജൂലൈയില്‍ നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോള്‍ മെഡിറ്റേറിയന്‍ കടലില്‍ സവാരി ചെയ്യാന്‍ വേണ്ടി അദ്ധേഹം ഉപയോഗിക്കുകയും തന്റെ ഇഷ്ടം അറിയിക്കുകയും ചെയ്ത ജീപ്പുമായാണ് അദ്ധേഹം ഇന്ത്യയിലേക്കു വരുന്നത്. കടല്‍ വെള്ളം ശുദ്ധീകരിക്കാനും അതിലെ ലവണാംശം കളയാനുമുള്ള അത്യാധുനിക സംവിധാനത്തോട് കൂടിയുള്ള എഴുപതു ലക്ഷത്തോളം വില വരുന്ന GAL MOBILE JEEP ഇന്ത്യയിലേക്കു കൊണ്ടു വരുന്നത് ഇന്ത്യയെയും നരേന്ദ്ര മോദിയെയും ചാക്കിട്ടു പിടിക്കാനാണെന്നത് മനസ്സിലാക്കാന്‍ കേവലയുക്തി മാത്രം മതി. ദിവസവും 20,000 ലിറ്ററുകളോളം കടല്‍ വെള്ളം ശുദ്ധീകരിക്കാന്‍ ഇതു കൊണ്ടു കഴിയും എന്ന വിവരമടക്കം വന്‍ വാര്‍ത്തയാക്കി മോദി സ്വന്തം ബീബിവിനോട് (നെതന്യാഹു) ആവശ്യപ്പെട്ട കാര്യം സാധിപ്പിച്ചു നല്‍കാനുദ്ധേശിക്കുന്നതായി മുമ്...

ട്രംപിസത്തിന്റെ ദുരന്തങ്ങളും മൈക്കല്‍ വൂള്‍ഫിന്റെ പുസ്തകവും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വൈറ്റ് ഹൗസ് ജീവിത കാലത്തെ ചെയ്തികളെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചും പെരുമാറ്റങ്ങളെക്കുറിച്ചും മൈക്കല്‍ വൂള്‍ഫ് (MICHAEL WOLFF) എന്ന മാധ്യമ പ്രവര്‍ത്തകന്‍ രചിച്ച FIRE AND FURY: INSIDE THE TRUMP WHITE HOUSE എന്ന പുസ്തകം പ്രകാശനം ചെയ്ത് മണിക്കൂറുകള്‍ക്കകം വിറ്റഴിക്കപ്പെടുകയും വന്‍ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. FIRE AND FURY: INSIDE THE TRUMP WHITE HOUSE ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും തെരഞ്ഞെടുത്തെന്നറിഞ്ഞപ്പോള്‍ അദ്ധേഹം സ്തബ്ധനായിപ്പോയെന്നും ഭാര്യ മെലാനിയ പൊട്ടിക്കരഞ്ഞെന്നും പ്രസിഡന്റ് പദവിയുടെ ഗൗരവവും ഉത്തരവാദിത്വവും ഉള്‍ക്കൊള്ളാതെ പലപ്പോഴും ട്രംപ് ഗെയിമുകള്‍ കളിക്കുകയാണ് ചെയ്തിരുന്നതെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് ട്രംപിന്റെ മുന്‍ വിശ്വസ്തനും ഉപദേശകനുമായ സ്റ്റീവ് ബാനണിനെ ഉദ്ധരിച്ചു കൊണ്ട് പുസ്തകത്തില്‍ നിരത്തുന്നത്. ട്രംപിസം മൂലം ലോകം നേരിടുന്ന ദുരന്തങ്ങളുടെ കാരണമാണ് അതു വ്യക്തമാക്കുന്നത്. പ്രശസ്തി ലഭിക്കണമെന്ന ആഗ്രഹത്താല്‍ മാത്രം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ട്രംപ് നയതന്ത്ര...

ഭീമ കൊറെഗാവ്: ദലിത് മുന്നേറ്റം ഉയര്‍ത്തുന്ന പ്രതീക്ഷകള്‍

ദലിത്-മറാഠ സംഘര്‍ഷമെന്ന പേരില്‍ വാര്‍ത്താ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ, ഭീമ കൊറെഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികത്തില്‍ ദലിതുകള്‍ക്കു നേരെ നടന്ന സവര്‍ണ ആക്രമണത്തില്‍  ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ച ദലിത് മുന്നേറ്റം ഇന്ത്യയിലെ പിന്നോക്ക വിഭാഗത്തിനു ശുഭ പ്രതീക്ഷ പകരുന്നു. സവര്‍ണ ബ്രാഹ്മണ നേതാക്കള്‍ക്കെതിരെ തങ്ങളുടെ മുന്‍ഗാമികള്‍ നടത്തിയ പോരാട്ടത്തിന്റെ സ്മരണയില്‍ അരലക്ഷത്തോളം വരുന്ന ദലിത് സമുദായാംഗങ്ങളാണ് ഐക്യത്തോടെ തെരുവിലിറങ്ങുകയും ഒരു ദിവസത്തെ പൂര്‍ണ ബന്ദ് വിജയകരമായി നടപ്പാക്കുകയും ചെയ്തത്. ജിഗ്നേഷ് മേവാനിയടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത പരിപാടിക്കു നേരെ മഹാരാഷ്ട്രയിലെ സവര്‍ണ നേതാക്കള്‍, ബിജെപിയുടെ കൂടി പിന്തുണയോടെ സംഘര്‍ഷമുണ്ടാക്കിയതായിരുന്നു പ്രശ്‌നമെങ്കിലും, ദലിതുകള്‍ യാതൊരു മുന്നൊരുക്കവുമില്ലാതെ തന്നെ തെരുവിലിറങ്ങിയത് കുഴപ്പക്കാര്‍ക്ക് തിരിച്ചടിയായി മാറി. ഭീമ കൊറെഗാവ്: ദലിത് മുന്നേറ്റം ഉയര്‍ത്തുന്ന പ്രതീക്ഷകള്‍ ഇതിനെ പ്രതിരോധിക്കാന്‍ പോലീസ് സംഘങ്ങളെ വിന്യസിക്കുകയും ചെയ്തിട്ടും പ്രതിഷേധ ജ്വാല ആളിക്കത്തിച്ച് ദലിത് മുന്നേറ്റത്തിന്റെ തീവ്രത കൂട്ടി എന്നതും ജനാധിപത്യ ഇന്ത...

മുത്ത്വലാഖ് ബില്ല്‌: കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു മണ്ടത്തരം

അസാധുവാണെന്ന് സുപ്രീം കോടതി വിധിച്ച മുത്ത്വലാഖ് സിവില്‍ നിയമത്തിന്റെ പരിധിയില്‍ നിന്നും ക്രിമിനല്‍ കുറ്റമാക്കി മാറ്റി അതിന് കഠിന ശിക്ഷ നല്‍കുന്ന സ്ത്രീ സംരക്ഷണ ബില്‍ മോദി സര്‍ക്കാരിന്റെ മറ്റൊരു മണ്ടത്തരമാണ്. സുപ്രീം കോടതി അസാധുവാക്കിയ നിയമത്തെ പുനര്‍ നിര്‍ണയം നടത്തി, മുത്ത്വലാഖ് ചൊല്ലിയാല്‍ സാധുവാകുമോ എന്നു സംശയിക്കാവുന്ന പുതിയ നിയമനിര്‍മ്മാണമാണ് ഇതിലൂടെ ഉണ്ടാകുന്നത്. മുത്ത്വലാഖിന്റെ പേരില്‍ ജയിലിലാക്കപ്പെടുന്ന ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള വിച്ഛേദിക്കപ്പെടാതെ തന്നെ, അയാള്‍ അവള്‍ക്ക് ജീവനാംശം നല്‍കേണ്ടി വരുന്നതും ഗുരുതരമല്ലാത്ത സിവില്‍ കേസില്‍ ക്രിമിനല്‍ കുറ്റം ചുമത്തുന്നതുമായി നിരവധി തമാശകള്‍ ബില്ലിന്റെ ഭാഗമാണ്. ഏകസിവില്‍ കോഡ് എന്ന 'വോട്ട് പിടുത്ത അജണ്ട' അത്യാവശ്യമാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള കുത്സിത ശ്രമം തിരിച്ചറിയാത്തിടത്തോളം കാലം മതേതര ഇന്ത്യയുടെ നാശഭീഷണി അവസാനിക്കില്ലെന്നുറപ്പാണ്. ലോക്‌സഭയില്‍ വോട്ടിനിട്ട് പാസായ ബില്ല് രാജ്യസഭയില്‍ പാസാക്കാന്‍ കഴിയാത്തത് മതേതര വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസ്യമാണെങ്കിലും രാജ്യസഭയില്‍ അതിനെ എതിര്‍ക്കുന്നവര്‍ പോലും വിഷ...

ശിഹാബുദ്ധീൻറെ സ്വയം പരിഹാസവും മര്യാദയുടെ അർത്ഥവും

അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലറും സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് മുഖ്യസാരഥിയും കേന്ദ്ര മുശാവറ അംഗവുമായ ഡോക്ടര്‍ ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി ഉസ്താദിനെതിരെ മലയാളം എഴുത്തുകാരനായ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് എയ്തുവിട്ട കൂരമ്പ് ആകാശത്തേക്ക് മലര്‍ന്നു തുപ്പിയതു പോലെ സ്വന്തം മേല്‍ പതിക്കുകയാണുണ്ടായത് എന്നത് രസാവഹം തന്നെ. നിരവധി പുസ്തക രചനകള്‍ നിര്‍വ്വഹിക്കുകയും വൈജ്ഞാനിക ലോകത്തിനു സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കുന്നതില്‍ മുഖ്യപങ്കു വഹിക്കുകയും ചെയ്ത ഉസ്താദിനെ സങ്കുചിത പരിസരത്തു നിന്നു കൊണ്ടുള്ള തന്റെ രചനകളെക്കുറിച്ച് അഹങ്കരിച്ച് അപമര്യാദ ഒലിച്ചിറങ്ങുന്ന വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കാനുള്ള വിഫല ശ്രമം കാഴ്ച്ച വെച്ചത് സ്വയം പരിഹാസമായിരുന്നു. മലയാളത്തെക്കുറിച്ച് കൂടുതലൊന്നും പറയാനുണ്ടോ, ഈ ശിഹാബുദ്ധീന്?         അദ്ധേഹത്തിൻറെ പോസ്റ്റ് നോക്കൂ. ആരെയാണദ്ധേഹം മര്യാദ പഠിപ്പിക്കുന്നത്? അതിനദ്ധേഹം ഉപയോഗിച്ച വാക്കുകൾ മര്യാദയുടേതാണോ? വിവാദങ്ങൾക്കിടയിൽ കിടന്നുരുണ്ട് രണ്ട് പോസ്റ്റുകൾ നടത്തിയാൽ ജനശ്രദ്ധ നേട...