അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലറും സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് മുഖ്യസാരഥിയും കേന്ദ്ര മുശാവറ അംഗവുമായ ഡോക്ടര്‍ ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി ഉസ്താദിനെതിരെ മലയാളം എഴുത്തുകാരനായ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് എയ്തുവിട്ട കൂരമ്പ് ആകാശത്തേക്ക് മലര്‍ന്നു തുപ്പിയതു പോലെ സ്വന്തം മേല്‍ പതിക്കുകയാണുണ്ടായത് എന്നത് രസാവഹം തന്നെ.
നിരവധി പുസ്തക രചനകള്‍ നിര്‍വ്വഹിക്കുകയും വൈജ്ഞാനിക ലോകത്തിനു സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കുന്നതില്‍ മുഖ്യപങ്കു വഹിക്കുകയും ചെയ്ത ഉസ്താദിനെ സങ്കുചിത പരിസരത്തു നിന്നു കൊണ്ടുള്ള തന്റെ രചനകളെക്കുറിച്ച് അഹങ്കരിച്ച് അപമര്യാദ ഒലിച്ചിറങ്ങുന്ന വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കാനുള്ള വിഫല ശ്രമം കാഴ്ച്ച വെച്ചത് സ്വയം പരിഹാസമായിരുന്നു. മലയാളത്തെക്കുറിച്ച് കൂടുതലൊന്നും പറയാനുണ്ടോ, ഈ ശിഹാബുദ്ധീന്?
അദ്ധേഹത്തിൻറെ പോസ്റ്റ് നോക്കൂ. ആരെയാണദ്ധേഹം മര്യാദ പഠിപ്പിക്കുന്നത്? അതിനദ്ധേഹം ഉപയോഗിച്ച വാക്കുകൾ മര്യാദയുടേതാണോ? വിവാദങ്ങൾക്കിടയിൽ കിടന്നുരുണ്ട് രണ്ട് പോസ്റ്റുകൾ നടത്തിയാൽ ജനശ്രദ്ധ നേടാം എന്ന പൊതുചിന്താഗതിയിലേക്ക് എഴുത്തുകാരെന്നു സ്വയം നടിക്കുന്നവരും എത്തുന്നുണ്ടോ എന്ന സംശയം അസ്ഥാനത്തല്ല. മര്യാദകേടിൻറെ പേരിൽ കുറേ വിമർശനങ്ങൾ നേരിട്ടാലും അതും ഉപയോഗപ്പെടുത്താമല്ലോ എന്ന ചിന്തയിൽ നിന്നുടലെടുത്തതാകാനേ സാധ്യതയുള്ളൂ, ശിഹാബുദ്ധീൻറെ സ്വയം പരിഹാസവും ആ വാക്കുകളിലെ 'മര്യാദയും'.

Comments
Post a Comment